Wednesday, October 15, 2014

യോഷിദാ കെങ്കോ സ്ത്രീകളെപ്പറ്റി


രാജകീയഭോഗങ്ങൾ ത്യജിച്ച് ബുദ്ധഭിക്ഷുവായ യോഷിദാ കെങ്കോയുടെ. നിരീക്ഷണങ്ങൾ അത്യന്തം രസകരമാണു. അണിയിച്ചൊരുക്കലിനേക്കുറിച്ച് കെങ്കോ ഒരിക്കൽ ഇങ്ങനെ പറഞ്ഞിരുന്നു:

ഈ പ്രപഞ്ചത്തിന്റെ അവികലമായ സൃഷ്ടിയിൽ ഒട്ടും തൃപ്തിയില്ലാത്തവളാണു സ്ത്രീ. അതുകൊണ്ട് എല്ലാത്തിനേയും തന്റെയൊരു സ്പർശം നൽകി അണിയിച്ചൊരുക്കാൻ അവൾ ആഗ്രഹിക്കുന്നു. ഒരു പുരുഷൻ എങ്ങനെ നടക്കണമെന്നു തീരുമാനിക്കുന്നതു സ്ത്രീയാണു. ചെറുപ്പത്തിൽ തന്നെ അതിനുള്ള പരിശീലനം അവൾക്ക് കിട്ടുന്നു. ആൺകുട്ടികൾ പാവകളെ എറിഞ്ഞുടയ്ക്കുമ്പോൾ അവൾ അതിനെ മനോഹരമായി അലങ്കരിച്ചു വക്കും. തനിക്കൊപ്പമുള്ള പുരുഷൻ. അതു മകനോ, ഭർത്താവോ, കാമുകനോ, അച്ഛനോ ആകട്ടെ എങ്ങനെയിരിക്കണമെന്നു സ്ത്രീയ്ക്ക് ചില നിശ്ചയങ്ങൾ ഉണ്ട്. അവർ മുടി എങ്ങനെ കെട്ടണം. ഏതു വസ്ത്രം ധരിക്കണം. മുഖം മിനുക്കണോ. എന്തു ഭക്ഷണമാണു കഴിക്കേണ്ടതു. അവരുടെ ചലനങ്ങൾ എങ്ങനെയിരിക്കണം. എന്നു വേണ്ട പുരുഷനുമായി ബന്ധപ്പെട്ടതെല്ലാം നിയന്ത്രിക്കുവാൻ അവൾ ആഗ്രഹിക്കുന്നു. അതിനു വിഘാതം നേരിട്ടാൽ അവൾ കോപാകുലയാകും. അതാണു പ്രപഞ്ചത്തിന്റെ സംഹാരം.

No comments: