Saturday, August 23, 2014

ശവസംസ്കാരം : കത്തോലിക്കാസഭയും ചിതയൊരുക്കുന്നു

വിശ്വാസികൾക്ക് മൃതദേഹം ദഹിപ്പിക്കാൻ കത്തോലിക്കാസഭ അനുമതി നൽകുന്നു. ഹൈന്ദവാചാരങ്ങൾ പലതും ക്രിസ്തീയസഭകൾ സ്വീകരിച്ചിട്ടുണ്ട്. നിവേദ്യത്തിനു സമാനമായ അപ്പവും വീഞ്ഞും വാഴ്ത്തലുമാണു ഏറ്റവും പഴയതു. കാവി വസ്ത്രവും, നിലവിളക്കും, പഞ്ചവാദ്യവും, കൊടിമരവുമാണു അടുത്തകാലത്തായി സഭയിലേക്ക് കടന്നുവന്നതു. ഇപ്പോൾ ശവസംസ്കാരത്തിനും അനുമതിയായി. സഭ കൂടുതൽ കൂടുതൽ ഹൈന്ദവവൽക്കരിക്കപ്പെടുകയാണോ?

മൃതദേഹം ദഹിപ്പിച്ചുകളയുന്നതു ഹിന്ദുസമുദയത്തിലെ എല്ലാവരും പിന്തുടരുന്ന ആചാരമല്ല. ഗോത്രസൂത്രാദികളിൽ സംശയവും ദീക്ഷയില്ലായ്മയുമുള്ളപ്പോഴാണു ശവദാഹം നടക്കുന്നതു. ഉപനയനം നടന്നു, വേദശാസ്ത്രങ്ങൾ പഠിച്ച്, അർത്ഥപൂർണ്ണമായ ഒരു ജീവിതം നയിച്ചശേഷം ജീവന്മുക്തിക്കായി അല്പജീവനോടെ സമാധിയിരുത്തുന്നതാണു ശരിയായ രീതി. പ്രളയകാലത്തു ബ്രഹ്മപ്പിതാമഹൻ അങ്ങനെയുള്ള ജീവനുകൾക്ക് ഉടലോടെ മുക്തിനൽകും. അവർ അതിന്റെ തുടർച്ചയായി ബ്രഹ്മലോകത്തു ജീവിക്കും. അതാണു ഹൈന്ദവസങ്കല്പം.

അനേകകോടി മനുഷ്യർ ഉണ്ടാകുമ്പോൾ എല്ലാവർക്കും ഈ ഗതിയുണ്ടാകില്ല. എന്നെപ്പോലുള്ള അല്പപ്രാണികൾ ദുർബ്ബലന്മാരായും, അജിതേന്ദ്രിയന്മാരായും പാപങ്ങളൊക്കെ ചെയ്തു ജീവിക്കും. അങ്ങനെയുള്ളവർക്ക് ഈ ശരീരം ഒരു ഭാരമാണു. കാരുണ്യമുള്ള ബ്രഹ്മപ്പിതാമഹൻ അവർക്ക് നൽകുന്ന ഒരു ഔദാര്യമാണു ശവം ദഹിപ്പിക്കാനുള്ള അനുമതി. ആ ശരീരം അങ്ങനെ പഞ്ചഭൂതാത്മകമായി വിഘടിച്ച് പ്രകൃതിയിൽ ലയിക്കും. പ്രാണനോ സൂക്ഷ്മരൂപാകാരേണ ആകാശത്തിൽ സഞ്ചരിച്ചുകൊണ്ടുമിരിക്കും. അപ്പോൾ ഈശ്വരകൃപയാൽ നല്ലജീവിതം നയിക്കാൻ ഉതകുന്ന ഒരു ശരീരം പഞ്ചഭൂതാത്മകമായി ഉണ്ടായിവരും. നേരത്തെ ചാരവും, വാതവുമായിപ്പോയ ഉടലുകൾ സസ്യലതാദികളിലൂടെയും പക്ഷിമൃഗാദികളിലൂടെയും, ജലത്തിലൂടെയുമൊക്കെ ഭൌതികമായി പരിണമിച്ച് അന്നരൂപേണ മനുഷ്യരിൽ തിരിച്ചെത്തുന്നു. അതു അനുയോജ്യരായ ഒരു ജോടി അച്ഛനമ്മമാരിൽ അണ്ഡമായും ബീജമായും വന്നിരിക്കും. അവയുടെ സംയോഗം നടക്കുമ്പോൾ ഈശ്വരനിയോഗത്താൽ സൂക്ഷ്മശരീരരൂപിയായ പ്രാണൻ അതിൽ പ്രവേശിച്ച് പുത്രനോ പുത്രിയോ ആയി പുനർജനിക്കുന്നു. മുൻപ് കഴിഞ്ഞജീവിതത്തിന്റെ തുടർച്ചയാണു അപ്പോൾ അനുഭവിക്കുന്നതു. അങ്ങനെ ഒരു ഉടൽ തന്നതിനുള്ള കടപ്പാടാണു മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം നിർവ്വഹിക്കൽ. പിന്നീട് നല്ലവ്യക്തിജീവിതം നയിച്ചാൽ പ്രളയകാലത്തു മുക്തനാകാം. അല്ലെങ്കിൽ മൃതികളുടെ ആവർത്തനത്തിൽ പെടും. പെട്ടാൽ ആ ഉടൽ വീണ്ടും ദഹിപ്പിക്കും.

ദീക്ഷസ്വീകരിക്കുന്ന ഗോത്രങ്ങളിലൊക്കെ സമാധിയിരുത്തലാണു രീതി. അതു പിന്തുടരാനാണ് യേശുദേവനും തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടതു. നല്ലവ്യക്തിജീവിതം നയിച്ച് ആ ഉടലുകൾ സൂക്ഷിച്ചുവച്ചാൽ അന്തിവിധിനാളിൽ യഹോവാ മുക്തി നൽകും. ഹിന്ദുസമുദായത്തിൽ തന്നെ ജന്മദീക്ഷയുള്ള, കലർപ്പില്ലാത്ത സമുദായജീവിതമുള്ള ഈഴവർ, ഗോത്രവർഗ്ഗക്കാർ, പട്ടികജാതിക്കാർ എന്നിവർക്കിടയിൽ ശവദാഹമില്ല. വീരശൈവർക്കും, പിഷാരടികൾക്കുമില്ല. സന്യാസിമാർ സമാധിയിരുത്തുകയാണു. ആദ്യകാലത്തു രാമകൃഷ്ണാമിഷൻ സന്യാസിമാരെ ദഹിപ്പിച്ചപ്പോൾ വിവേകാനന്ദൻ എതിർത്തിട്ടുണ്ട്. വസൂരി, കോളറാ പോലുള്ള ജനപഥരോഗങ്ങൾ ബാധിച്ചവരെ മാത്രമാണു പണ്ട് ചിതയിൽ ദഹിപ്പിച്ചിരുന്നതു. നായന്മാർ ശവദാഹത്തിൽ ആകൃഷ്ടരായതു അവരുടെ ഗോത്രപരമായ കലർപ്പുകൊണ്ടാവണം. അതുകൊണ്ടുതന്നെയാവണം അവരുടെ മരണാനന്തരകർമ്മങ്ങൾ വളരെ സങ്കീർണ്ണമായിരിക്കുന്നതും. നായർ സമുദാ‍യത്തെപ്പോലെ കത്തോലിക്കാസഭയിലും കലർപ്പിന്റെ കാറ്റ് വീശിത്തുടങ്ങിയോ? ശവംദഹിക്കപ്പെട്ടാൽ അന്ത്യവിധിനാളിൽ അവർക്കെങ്ങനെ സ്വർഗ്ഗത്തിൽ പ്രവേശിക്കാനാവും? അതോ നായന്മാർ ചെയ്യുന്നപോലെ സായൂജ്യപൂജകളിലേക്ക് സഭയും എത്തിച്ചേരുമോ? അതോ രണ്ടും ഒന്നുതന്നെയാണോ?

2 comments:

മുക്കുവന്‍ said...

logically if you could donate the dead body to medical science will be better... later let them scrap it the best way :)

i guess, burial might be might cost effective than cremation.

in nature none of the other animal cremated, so why human body SHOULD?

അശോക് കർത്താ said...

:)