Wednesday, August 20, 2014

ഫെമിനിസം എന്ന രോഗം

ഈ ഫെമിനിസത്തെ പണ്ടുമുതലേ എനിക്ക് സംശയമായിരുന്നു. അവർ അവകാശപ്പെടുന്ന ഈ ലിംഗസമത്വം പ്രകൃതിയിലൊരിടത്തും കണ്ടിട്ടില്ല. ഒന്നിച്ചു ഇരതേടുന്ന ജീവികളെ ചൂണ്ടിക്കാണിച്ചാലും അവയുടെ ജീവിതം അതാതു ലിംഗത്തിൽ അധിഷ്ഠിതമാണു. പൂച്ചക്കുഞ്ഞുങ്ങളെ അതിന്റെ തള്ളയ്ക്കൊപ്പമേ കാണാറുള്ളു. കണ്ടൻ പൂച്ച പൂച്ചക്കുഞ്ഞുങ്ങളുമായി എലിപിടുത്തം പഠിപ്പിക്കുന്ന നഴ്സറിയിൽ പോകുന്നതു ആരെങ്കിലും കണ്ടിട്ടുണ്ടോ? ജന്തുജാലങ്ങൾക്കിടയിൽ ജില്ലകൾ തിരിച്ച് ഫാമിലികോർട്ടുണ്ടോ? കുടുംബം മനുഷ്യന്റെ ഒരു സ്ഥാപനമാണു. അതിന്റെ ചിട്ടകൾ വേറെ. അതിൽ നിന്നുകൊണ്ട് ഒരു വ്യക്തിക്കും - ആണിനായാലും പെണ്ണിനായാലും - സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാവില്ല. സ്വാതന്ത്ര്യം വേണമെന്നുമുള്ളവർ കുടുംബം, സമൂഹം തുടങ്ങിയ സ്ഥാപനങ്ങൾ ത്യജിക്കണം.

പ്രകൃതിയിലെ ഓരോ ജീവിയും തനതും വ്യത്യസ്ഥവുമായിരിക്കും. ഒന്നിനു മറ്റൊന്നിനോട് സമാനതയില്ല. അതിനു പിന്നിൽ അവയുടെ ജനിതകബാർ കോഡുകളാണു. അതിനെ മറികടന്നാണു മനുഷ്യൻ ഭാവന കൊണ്ട് കുടുംബവും സമൂഹവും സൃഷ്ടിച്ചതു. പുറമേയ്ക്ക് സാമൂഹികതുല്യത ആവശ്യപ്പെടുമ്പോഴും ഫെമിനിസ്റ്റുകൾ ആഗ്രഹിക്കുന്നതു തുല്യതയേക്കാൾ കൂടുതൽ പരിരക്ഷയും സംവരണവുമാണു. അവർ ആവശ്യപ്പെടുന്ന നിയമങ്ങളിൽ നിന്നും അതു വ്യക്തവുമാണു. ജൈവതുല്യതയുണ്ടെങ്കിൽ പിന്നെ ആരിൽ നിന്നു എന്തു പരിരക്ഷ? എതിർലിംഗത്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കാൻ തങ്ങളെ അനുവദിക്കു എന്നാണു ഫെമിനിസ്റ്റുകളുടെ കാഹളം. സ്ത്രീത്വത്തിനു തീർത്തും അപമാനകരമാണെന്നു അവർ തന്നെ വാദിക്കുന്ന പുരുഷമേധാവിത്വലോകമാണു ഫെമിനിസ്റ്റുകളുടെ ഡിമാന്റ്. അല്ലാതെ സ്ത്രീത്വത്തിന്റെ ഉദ്ഗ്രഥനമല്ല.എന്തുകൊണ്ടായിരിക്കും ഫെമിനിസ്റ്റുകൾ ഇങ്ങനെയൊരു ചിന്തയിലേക്ക് പോയതു?

ഡോ.Kanam Sankara Pillai ‘ഉഭയജീവി‘ എന്നപേരിൽ ഫേസ്ബുക്കിൽ ഇട്ടിരുന്ന കുറിപ്പ് ഇതിലേക്ക് വെളിച്ചം വീശുമെന്നു തോന്നുന്നു. പണ്ട് സ്ത്രീകളിൽ അപൂർവ്വമായി ഉണ്ടായിരുന്ന ഒരു പ്രതിഭാസമാണു "ടെസ്റ്റിക്കുലാര്‍ ഫെമിനൈസേഷന്‍ സിന്‍ഡ്രോം". അതേക്കുറിച്ചുള്ള ഒരു അനുഭവക്കുറിപ്പാണു ഡോക്ടർ പ്രസിദ്ധീകരിച്ചതു.

ഇതൊരു ഉഭയ ലിംഗ പ്രതിഭാസമാണു. സ്ത്രീശരീരത്തിൽ പുരുഷ സ്വഭാവം ഉണ്ടാക്കുന്ന ഗ്രന്ഥികൾ പ്രബലമാകുമ്പോഴുള്ള അവസ്ഥ. സ്ത്രീ ശൈലിയിലുള്ള മുടിയും, മൃദുത്വവും, ആകാരവും കാണുമെങ്കിലും ഗര്‍ഭ പാത്രം.അണ്ഡവാഹിനിക്കുഴല്‍,അണ്ഡാശയം ഇവയൊന്നും കാണാതിരിക്കുകയോ സുപ്തമായിരിക്കുകയോ ചെയ്യും. പലർക്കും വൃഷണവും കാണും. എങ്കിലും സാധാരണ പോലെ ദമ്പതിക്രിയ സാദ്ധ്യമാണു. പക്ഷെ ഗർഭംധരിക്കാനും പ്രസവിക്കാനും പ്രയാസമായിരിക്കും.

ആധുനിക വൈദ്യലോകം ഇതിനെ വിളിക്കുന്നതു complete androgen insensitivity syndrome എന്നാണു. പാശ്ചാത്യനാടുകളിൽ, ഇവിടുത്തേ ഗുപ്തപൌരഷത്തിൽ നിന്നും വിട്ട് ശരിക്കും ഉഭയജീവികളായി (She Man) ജനിക്കുന്നവരുടെ എണ്ണം കൂടിവരികയാണു. ഗർഭാവസ്ഥയിലെ മ്യൂട്ടേഷനുകളാണു ഈ പ്രതിഭാസത്തിന്റെ പിന്നിൽ. മനുഷ്യനെ വെറുമൊരു യന്ത്രത്തിനപ്പുറം ജീവനുള്ള ശരീരമായിക്കാണാൻ ഇനിയും ശാസ്ത്രജ്ഞന്മാർ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഒരു പ്രതിഭാസമുണ്ടാകാൻ ഇടയാക്കുന്ന ‘മനസി’നെ വേണ്ടരീതിയിൽ ഉൾക്കൊള്ളാനോ വിശകലനം ചെയ്യാനോ അവർക്കായിട്ടില്ല. ശരിക്കും എല്ലാ മ്യൂട്ടേഷനുകൾക്കു പിന്നിലുമുള്ളതു മനസ്സാണു.

മാനസികമായി തുടങ്ങി ശാരീരികമായി മാറിയ ഈ ഗുപ്തപൌരുഷമാണു ലോകമെമ്പാടുമുള്ള ഫെമിനിസത്തിന്റെ ചാലകശക്തി. മഹാഭാരതത്തിലെ ശിഖണ്ഡിയാണു പൂർവ്വകാലത്തെ സ്പെസിമൻ. സ്ത്രീയ്ക്കുള്ളിൽ ഒരു പുരുഷനെ വളർത്തി ഭീഷ്മരെവീഴ്ത്തിയ ഇതിഹാസ കഥാപാത്രം. ഫെമിനിസ്റ്റുകളും ആ പാതയാണു പിന്തുടരുന്നതു. സ്ത്രീത്വത്തിന്റെ നിസ്സഹായത ഉയർത്തിക്കാട്ടിയും പൌരുഷത്തെ നിന്ദിക്കുകയും ചെയ്തുകൊണ്ട് അതേ പൌരുഷം തന്നെ പിൻ‌പറ്റുന്നു. ആണിന്റെ വേഷം കെട്ടണമെന്നും, ആണിനേപ്പോലെ നടക്കണമെന്നും, ആണുങ്ങൾ ചെയ്യുന്നതെല്ലാം ചെയ്യണമെന്നും പറയുമ്പോൾ പുരുഷനാകാനുള്ള ത്വരയാണു അവരിൽ സജീവമെന്നു വ്യക്തം. കുട്ടികളുണ്ടാ‍കാനുള്ള സാദ്ധ്യതയില്ലാത്ത ഫെമിനിസ്റ്റുകൾക്ക് ഫ്രീസെക്സിനു പ്രേരിപ്പിക്കാം. പക്ഷെ ഇതിലൊക്കെ വീണു പരിക്കുപറ്റുന്നതു complete androgen insensitivity syndrome ഇല്ലാത്ത സാധാരണസ്ത്രീകളാണു.

ഫെമിനിസത്തിന്റെ മറുപുറം ക്ലീബത്വമാണു. അവരിൽ സ്ത്രൈണജനികതയാണു പ്രബലം. ഫെമിനിസ്റ്റുകളോട് അടുക്കുന്ന പുരുഷന്മാരെ ശ്രദ്ധിച്ചാൽ അതു മനസിലാകും. ഇരുവരും ചേർന്നു ജനിതക വൈകല്യങ്ങളുടെ പുതിയൊരു ലോകം ഉയർത്തിക്കൊണ്ടു വരികയാണു.

No comments: