Wednesday, August 13, 2014

എബോളയ്ക്ക് മരുന്നു ഡിഗോൾഫി

എബോളയ്ക്ക് വിദേശ മരുന്നു കമ്പനി ഒരു വാക്സിൻ തട്ടിക്കൂട്ടിയിട്ടുണ്ട്. ലാബറട്ടറി പരീക്ഷണം കഴിഞ്ഞൂ. ഡിങ്കോൾഫി കണ്ടെത്തി എന്നാണു വാർത്ത. in virto പരീക്ഷണം ഒ.കെ. ഇനി in vivo പരീക്ഷണമാണു വേണ്ടതു. അതു മൃഗങ്ങളിൽ ചെയ്തപ്പോൾ ബസ്റ്റ് റിസൾട്ട്. അതും ഒ.കെ. എല്ലാം കമ്പനി പറയുന്നതാണേ. അടുത്തഘട്ടം പരീക്ഷിക്കേണ്ടതു മനുഷ്യനിലാണു. പക്ഷെ അതിനൊക്കെ ഇക്കാലത്തു എന്താ ചെലവ്! 335 മില്യണ്‍ ഡോളര്‍ തന്നെ കൊടുത്തു പ്രതിരോധ വൈറസിന്റെ പേറ്റന്റ് വാങ്ങാൻ. ഇനിയിപ്പം മനുഷ്യനിൽ പരീക്ഷിക്കാനും കാശുമുടക്കണോ? മരുന്നുകമ്പനി നടത്തുന്നതു പുണ്യം കിട്ടാനൊന്നുമല്ല. പണമുണ്ടാക്കാനാണു. അതിനു ചെലവുകുറയ്ക്കണം. അതുകൊണ്ട് ചുളുവിൽ വേണം ഇതു മനുഷ്യനിൽ പരീക്ഷിച്ച് ഉറപ്പുവരുത്തേണ്ടതു. അതിനാണല്ലോ മൂന്നാം ലോകങ്ങളിൾ മനുഷ്യൻ വന്നുപിറക്കുന്നതു തന്നെ. ഒന്നാം ലോകത്തിനു പരീക്ഷിക്കാനുള്ള പന്നികൾ. ഇത്തവണ നറുക്കു വീണിരിക്കുന്നതു ആഫ്രിക്കക്കാർക്കും ഇന്ത്യക്കാർക്കും, സോറി ഹിന്ദുസ്ഥാനികൾക്കുമാണെന്നു തോന്നുന്നു. അതിനൊരു ഭൂതദയാ രാഷ്ട്രം ഇറങ്ങിയിട്ടുമുണ്ട്. കാനഡ. എബോളാ പരീക്ഷണത്തിനു 1000 ഡോസ് വൈറസ് ഫ്രീയായിട്ടു കൊടുക്കാമെന്നു അവർ പറഞ്ഞു കഴിഞ്ഞു. അതു കൊണ്ടുപോയി കുത്തിവച്ച് നോക്ക്. എന്നിട്ട് ചാകുകയോ പൊട്ടിത്തെറിച്ചുപോകുകയോ ചെയ്താൽ നിങ്ങൾ അങ്ങ് സഹിച്ചോണം.

in vivo പരീക്ഷണങ്ങൾ നടത്തി സ്ഥിതീകരിച്ചിട്ടില്ലാത്ത ഒരു ഡിങ്കോൾഫി മൂന്നാംലോകത്തെ ജനത്തിന്റെ ആസനത്തിൽ പരീക്ഷിക്കാൻ തീരുമാനിച്ചിട്ടും ഒരുത്തനും അനക്കമില്ലെ? WHO യും അതിനുകൂട്ടു നിൽക്കുകയാണു. അവർ അനുമതി കൊടുത്തു കഴിഞ്ഞു. ആഫ്രിക്കയിൽ കാണപ്പെട്ട എബോള പകരാതിരിക്കാൻ എന്നതാണു ന്യായം.

ന്യായമൊക്കെ ക്ഷ പിടിച്ചു. അതിനുമുൻപുണ്ടായ കാര്യങ്ങൾ കൂടി വിലയിരുത്തണം. എബോളയ്ക്ക് മരുന്നില്ലെന്ന പ്രചരണം ശക്തമാക്കി. 1000 പേരെ അതു കൊന്നു എന്നു പേടിപ്പിച്ചു. ലോക ആരോഗ്യ സംഘടനയെക്കൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിപ്പിച്ചു. എന്നിട്ടാണു ഡിങ്കോൾഫിയുമായി മരുന്നു കമ്പനി വരുന്നതു. ഉടന്തന്നെ ലോകത്തിലെ പരോപകാരികൾക്ക് മുയവൻ ഭൂതദയ ഉണർന്നു. ആഫ്രിക്കയിലെ പാവങ്ങൾ രക്ഷപ്പെടട്ടെ. ഹിന്ദുസ്ഥാനിലെ പുഴുക്കൾക്ക് ഒന്നും വരാതെയിരിക്കട്ടെ. അതിനു സ്വന്തം കീശയിലെ കാശെടുത്തു കൊടുക്കുന്നു. എന്താ ഒരു സ്നേഹം? ഇത്രയും സഹാനുഭൂതിക്കാരൊക്കെ ഈ ഭൂമിയിലുണ്ടോ? എന്നിട്ടുമെന്താ എത്യോപ്യയിലെ പട്ടിണി മാറാത്തതു?

ശാ‍സ്ത്രീയമായ രീതിയിൽ പഠിച്ച് ഡിഗ്രിയൊക്കെ നിങ്ങൾ ഇതൊന്നും ചിന്തിക്കില്ല. ഇംഗ്ലീഷ് മരുന്നു കമ്പനി പറഞ്ഞതുകൊണ്ട് എല്ലാവരും നാളെമുതൽ ഇതു തിന്നാൻ തുടങ്ങും. എബോളാ വരാതിരിക്കാൻ. നിങ്ങൾ മാത്രമല്ല, ഒന്നുമറിയാത്ത പാവം നിങ്ങളുടെ കുഞ്ഞുങ്ങളും. മരുന്നു കമ്പനികൾ ഇറക്കുന്ന ചരക്കുകൾ ശാസ്ത്രീയമാണെന്നാണു നിങ്ങളുടെ വിശ്വാസം. മരുന്നു അവരുടെ കച്ചവടമാണെന്നു നിങ്ങൾ ചിന്തിക്കുന്നേയില്ല. എവിടെയോ എന്തൊക്കെയോ പരീക്ഷണങ്ങൾ നടന്നു എന്നു വിശ്വസിച്ച് നിങ്ങൾ അതെല്ലാം വെട്ടിവിഴുങ്ങും. ശാസ്ത്രം പഠിച്ചാൽ ഇങ്ങനെയും മന്ദബുദ്ധിയാകാമോ? ഇതിനാണു ശാസ്ത്രീ അന്ധവിശ്വാസം എന്നുപറയുന്നതു.

നിങ്ങളുടെ അലോപ്പതി മരുന്നു സേവ അന്ധവിശ്വാസമല്ലാതെ മറ്റെന്താണു? മരുന്നിന്റെ എല്ലാവിവരങ്ങളും കൂടിനുപുറത്തു എഴുതിവച്ചിട്ടുണ്ടെന്നു നിങ്ങൾ വാദിച്ചു കളയും. ഉണ്ട്. പക്ഷെ കൂടിനു പുറത്തു എഴുതിയിരിക്കുന്ന രാസവസ്തുക്കളുടെ പേരുപോലും വായിക്കാൻ നിങ്ങൾക്ക് കഴിയുമോ? പിന്നെയല്ലെ അതിന്റെ കെമിസ്ട്രി അറിയുന്നതു. നിങ്ങളുടെ ഡോക്ടറും ഒട്ടും വ്യത്യസ്ഥനല്ല. അതാണു നിങ്ങളുടെ ആശ്വാസം. അവർക്കും ഇതൊന്നുമറിയില്ല. അല്ലെങ്കിൽ അതൊന്നു പരീക്ഷിച്ചു നോക്കു. അതു വായിച്ചു മനസിലാക്കി നിങ്ങൾക്കു പറഞ്ഞുതരാൻ കഴിവുള്ള എത്ര ഡോക്ടറന്മാരുണ്ട്? വളരെക്കുറച്ച്. പക്ഷെ അവരുടെ അടുത്തു നിങ്ങൾ പോകില്ല. കാരണം അവർ ശാസ്ത്രം പ്രാക്റ്റീസുചെയ്യുന്നവരാണു. അവർ നിങ്ങളെ സുഖിപ്പിക്കില്ല. നിങ്ങൾക്കാവശ്യം അതാണല്ലോ.

മനുഷ്യനിൽ പരീക്ഷണംനടത്തി തെളിയിക്കാത്ത, ഡോക്ടർ പറയുന്ന മരുന്നു കഴിക്കുന്നതിനേക്കാൾ ഭേദം മോഹനൻ വൈദ്യരുടെ മരുന്നു കഴിക്കുന്നതാണു. കുറഞ്ഞപക്ഷം താനെന്താ നൽകുന്നതെന്നെങ്കിലും അദ്ദേഹം വിശദീകരിക്കുന്നുണ്ടല്ലോ. ഇതിപ്പം ലാടവൈദ്യന്മാരെപ്പോലെ ഒരു പൊടിയെടുത്തു തന്നിട്ടു “ഇതു കഴിച്ചോ. നല്ലതാ”എന്നു പറയുന്നപോലെയായിപ്പോയി.

No comments: